രാവിലെ 9 മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ചുള്ള വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പത്ത് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി.
ലെമൺ ഗ്രീൻ റെസ്റ്റോറന്റിലാണ് അപകടമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രാരംഭ നടപടികളായി രണ്ട് വാട്ടർ ടെൻഡറുകൾ, രണ്ട് വാട്ടർ ബൗസറുകൾ, ഒരു ദ്രുത പ്രതികരണ വാഹനം, മറ്റ് അഗ്നിശമന യൂണിറ്റുകൾ എന്നിവ അയച്ചതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
