സണ്ണി ജോസഫിന് കണ്ണൂർ ജില്ലയുടെയും കെ.എം ഷാജിക്ക് കാസർകോട് ജില്ലയുടെയും ചുമതലയാണ് നൽകിയത്. എല്ലാ ജില്ലകളിലേക്കും 14 മന്ത്രിമാർക്കാണ് ചുമതല നൽകിയത്.
മന്ത്രി സി.പി. ജോണിനാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിൻ്റെ ചുമതല. ഷിബു ബേബി ജോണിന് കൊല്ലം ജില്ലയുടെയും പി.സി വിഷ്ണുനാഥിന് പത്തനംതിട്ട ജില്ലയുടെയും ചുമതല നൽകി. ആലപ്പുഴ ജില്ലയുടെ ചുമതല എം. ലിജുവിനാണ്. കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ്, എറണാകുളത്ത് റോജി എം. ജോൺ എന്നിവർക്കാണ് ചുമതല. ഒ.ജെ. ജനീഷിനാണ് തൃശ്ശൂരിൻ്റെ ചുമതല.
എൻ. ഷംസുദ്ദീൻ പാലക്കാട് ജില്ലയുടെ ചുമതല നൽകിയപ്പോൾ മലപ്പുറത്ത് പി.കെ. ബഷീറിനും കോഴിക്കോട് എ.പി. അനിൽകുമാറിനുമാണ് ചുമതല. വയനാട് - ടി. സിദ്ദിഖ്, കണ്ണൂർ -സണ്ണി ജോസഫ്, കാസർകോട് - കെ.എം. ഷാജി എന്നിങ്ങനെയാണ് മന്ത്രിമാരുടെ ചുമതല. ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഈ മന്ത്രിമാർക്കായിരിക്കും.
