ഞാൻ തോറ്റു, പപ്പ ജയിച്ചു, അഭിനന്ദനങ്ങള്‍'; പിതാവിന്റെ പീഡനത്തില്‍ മനംനൊന്ത് 23-കാരനായ അഭിഭാഷകൻ ജീവനൊടുക്കി..

ആറാം വയസ്സില്‍ ഫ്രിഡ്ജില്‍ നിന്ന് ചോദിക്കാതെ മാംഗോ ജ്യൂസ് എടുത്തു കുടിച്ചതിന് എന്നെ നഗ്നനാക്കി വീടിന് പുറത്താക്കി. മാതാപിതാക്കള്‍ കുട്ടികളോട് കർക്കശക്കാരാകണം, എന്നാല്‍ അത് ശ്വാസംമുട്ടിക്കുന്ന രീതിയിലാകരുത്,' പ്രിയാൻഷു കുറിച്ചു. ഫിസിക്കല്‍ എഡ്യൂക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിർബന്ധിച്ച്‌ കമ്ബ്യൂട്ടർ സയൻസ് പഠിപ്പിച്ചു. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ പിതാവ് നടത്തിയിരുന്നുവെന്നും ഇത് തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും യുവാവ് പറയുന്നു.

'എന്റെ ശരീരം തൊടാൻ പിതാവിനെ അനുവദിക്കരുത്. ആർക്കും ഇതുപോലൊരു അച്ഛനെ കിട്ടാതിരിക്കട്ടെ. മാതാപിതാക്കളോട് ഒരപേക്ഷയുണ്ട്, കുട്ടികള്‍ക്ക് താങ്ങാവുന്നതിലപ്പുറം അവരെ പീഡിപ്പിക്കരുത്. ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍,' എന്ന വികാരനിർഭരമായ വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.

സംഭവസമയത്ത് കോടതിയുടെ അഞ്ചാം നിലയില്‍ ഫോണില്‍ സംസാരിച്ചു നിന്ന പ്രിയാൻഷു പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രിയാൻഷുവിന്റെ പിതാവും ഒരു അഭിഭാഷകനാണ്. മകന്റെ വേർപാടില്‍ നടുങ്ങിയ അദ്ദേഹം പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.