പടക്കനിർമാണം നടത്തുന്നതിനിടെയാണ് ഉച്ചയ്ക്ക് സ്ഫോടനമുണ്ടായത്. ഗോവിന്ദനല്ലൂർ സ്വദേശി മുത്തുമാണിക്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിർമാണശാല. സ്ഫോടനത്തിന് പിന്നാലെ പ്രദേശവാസികള്‍ക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി കൂടുതലാളുകള്‍ സംഭവസ്ഥത്ത് എത്തിയിട്ടുണ്ട്. പരുക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ കരുതുന്നത്.
