ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മലയാളി യുവാവ് മരിച്ചു.

ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മലയാളി യുവാവ് മരിച്ചു.

തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ.
വിമാനം പറന്നുയർന്ന് ഏകദേശം രണ്ട് മണിക്കൂർ പിന്നിടുമ്പോൾ, വിമാനത്തിന്റെ പിൻഭാഗത്ത് ഇരുന്ന അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ വിമാനത്തിൽ ഡോക്ടർമാരുണ്ടോയെന്ന് അന്വേഷിച്ച് അനൗൺസ്മെന്റ് നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പൈലറ്റ് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു. കൊച്ചിയിൽ എത്താൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ നിർണായക തീരുമാനം എടുത്തത്.
കണ്ണൂരിൽ വിമാനം ഇറങ്ങിയതോടെ അഖിലിന്റെ ഭാര്യയെയും ആറുവയസ്സുള്ള മകളെയും ആശങ്കാജനകമായ അവസ്ഥയിൽ അധികൃതർ വിമാനത്തിൽ നിന്നും പുറത്തിറക്കി.

കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനും അഖിലിന്റെ സുഹൃത്തും ‘സോപാനം’ ഗ്രൂപ്പ് അംഗവുമായ ശരത്ത് കൂടെ ഇറങ്ങി. പിന്നീട് വിമാനം വീണ്ടും കൊച്ചിയിലേക്കുള്ള യാത്ര തുടർന്നു.
കൊച്ചിയിൽ വിമാനം എത്തിയതിന് പിന്നാലെയാണ് അഖിലിന്റെ മരണം സ്ഥിരീകരിച്ചതായി സഹയാത്രികർക്ക് അറിയിപ്പ് ലഭിച്ചത്. യാത്രയ്ക്കിടയിൽ നടന്ന ഈ ദാരുണ സംഭവം വിമാനത്തിലെ യാത്രക്കാരെ മുഴുവൻ നിശബ്ദരാക്കി...