ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോർജ് ജീവനൊടുക്കാൻ ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ചാണ് ജോലി ബഹിഷ്കരിക്കുന്നത്.ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം.
ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ല വരണാധികാരി ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചും സമരസമിതി സംഘടിപ്പിക്കും.തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്കൊപ്പം തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി കൂടി നിർവഹിക്കേണ്ടി വരുന്നത് ബി.എൽ.ഒമാരെ കൂടുതൽ സമ്മർദത്തിലാക്കിയെന്നാണ് ആരോപണം.
മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ആക്ഷേപമുണ്ട്