തായ്‌ലാൻഡാണ് 'മോൻത'(Mon-tha) എന്ന പേരിട്ടത്.സുഗന്ധമുള്ള പുഷ്പം,അല്ലെങ്കിൽ മനോഹരമായ പുഷ്പം എന്നാണ് മോൻത എന്നതിന്റെ അർത്ഥം.ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് 13 രാജ്യങ്ങൾ ചേർന്നുള്ള ഒരു കൂട്ടായ്മയാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമർ, മാലദ്വീപ്, പാകിസ്ഥാൻ, തായ്‌ലൻഡ്, ഒമാൻ, ഖത്തർ, ഇറാൻ, സൗദി അറേബ്യ, യുഎഇ, യെമൻ എന്നിവയാണ് ആ രാജ്യങ്ങൾ.ഓരോ രാജ്യവും മുൻകൂട്ടി നിർദേശിച്ച പേരുകളുടെ പട്ടികയിൽ നിന്ന് ക്രമമായി പേരുകൾ നൽകും. 2000ത്തിലാണ് ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്.ഓരോ രാജ്യവും 13 പേരുകൾ നിർദേശിക്കും. ഇങ്ങനെ രാജ്യങ്ങൾ സമർപ്പിച്ച 169 പേരുകളിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോൾ അതിന് പേര് തെരഞ്ഞെടുക്കുന്നത്.പട്ടികയിലെ രാജ്യങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതനുസരിച്ചാണ് ഓരോ രാജ്യവും ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്. ഏറ്റവും ഒടുവിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന് തായ്‌ലൻഡ് പേരു നൽകിയിട്ടുണ്ട്. അതിനാൽ അടുത്ത തവണ പേര് നൽകാനുള്ള അവകാശം യുഎഇക്കാണ്.പട്ടികപ്രകാരം അടുത്ത ചുഴലിക്കാറ്റിന് ‘സെൻ യാർ’ എന്നായിരിക്കും പേര്. അതിന് ശേഷം ‘ദിത്വ’ (യെമൻ), ‘അർണാബ്’ (ബംഗ്ലാദേശ്), ‘മുറാസു’ (ഇന്ത്യ) എന്നിവയായിരിക്കും ചുഴലിക്കാറ്റുകൾക്ക് ലഭിക്കുന്ന പേരുകൾ.
മാനദണ്ഡങ്ങൾ പാലിച്ചാണ് പേര് നൽകേണ്ടത്.
> പേര് നിക്ഷ്പക്ഷവും നിഷ്പക്ഷവുമായിരിക്കണം. ഏതെങ്കിലും ജനവിഭാഗം, ജാതി, മതം, വർഗം, വർണം, രാഷ്ട്രീയം മുതലായവയെ അപകീർത്തിപ്പെടുത്തുന്നവ ഒഴിവാക്കണം.
> ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക എന്നത് അത്യന്തപഠും.
> പേരിൽ പരമാവധി എട്ട് അക്ഷരങ്ങളായിരിക്കണം.
> ഉച്ചരിക്കാൻ എളുപ്പമുള്ളതും പ്രവര്‍ത്തനക്ഷമവുമായിരിക്കണം.
