വർക്കല : വർക്കലയിലെ വിവിധ മത്സ്യച്ചന്തകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക് എത്തിച്ച 79 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.
പുന്നമൂട് ചന്തയിൽനിന്ന് 50 കിലോ വരയൻ ചൂരയും പാളയംകുന്ന് വണ്ടിപ്പുര ചന്തയിൽനിന്ന് 25 കിലോ പെപ്‌സി ചൂരയും ജനതാ ജങ്ഷൻ പയ്യൻമുക്ക് ചന്തയിൽനിന്ന് നാല് കിലോ ചൂരയുമാണ് പിടിച്ചെടുത്തത്.
പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യസാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ്ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പിടികൂടിയ മത്സ്യം നശിപ്പിച്ചു.